വിദൂരത്തുനിന്നും പണ്ടൊരു കമിതാവ് തന്റെ പ്രണയിനിക്കിങ്ങനെ എഴുതി,
പ്രണയിനിക്കായ്,
....................................................
എന്ന്
നിന്റെ പ്രിയതമൻ.
കത്തിലെ അക്ഷരങ്ങളിൽ മുറിവേറ്റിരുന്നു…………….
പാതി മാഞ്ഞവ മാറ്റി വെച്ചപ്പോൾ തെളിഞ്ഞുകണ്ടവ മൗനം പാലിച്ചു…
മൗനത്തിന്റെ ശിരസ്സു ഛേദിച്ച് മുന്നോട്ടാഞ്ഞു നടന്നപ്പോൾ വഴികളിൽ കോപം തളം കെട്ടിക്കിടന്നതായ് ശ്രദ്ധിക്കപ്പെട്ടു..
നീയെന്ന വാക്കിൽ പകയും, ഞാനെന്ന വാക്കിൽ അഹംഭാവവും നിഴലിച്ചു.
നാമെന്ന പദത്തിൽ വിഷം പുരണ്ടിരുന്നു………………..
അബദ്ധമെന്ന വാക്കിൽ വിപത്തു കുടിയേറി പാർത്തു,
വിശ്വാസത്തിൽ അവിടവിടെ മാറാല പിടിച്ചിരുന്നു….
ജാരനെന്ന പദത്തിൽ ചുവപ്പും, ദേവനെന്ന പദത്തിൽ നീലയും ഇടം പിടിച്ചു……
ഒടുവിൽ….,
എന്നു നിന്റെ പ്രിയതമൻ എന്നു വായിച്ചു തീരും മുൻപേ പ്രണയം മരിച്ചിരുന്നു.

👌👌
LikeLiked by 1 person
Thank you
LikeLike
👌💐
LikeLiked by 1 person
Thank you
LikeLike