” +1 നു പഠിക്കുമ്പോഴാണ് ആദ്യമായ് ഞാനവളെ കാണുന്നത്… അന്ന് ഞാൻ ആലപ്പുഴ നിന്നും തിരുവനന്തപുരത്തേയ്ക്ക് ചികിത്സ തേടി അച്ഛനൊപ്പം എത്തിയ ദിവസം. നിങ്ങളുടെ സ്കൂളിലെ National Service scheme (NSS) ന്റെ ഭാഗമായി പൊതിച്ചൊറു വിതരണമോ മറ്റോ നടന്നിരുന്നു അവിടെ. OP ward ൽ ഞങ്ങളുടെ അടുത്തേയ്ക്ക് ഒരു പൊതി അന്നം നീട്ടിയത് അവളായിരുന്നു….. ഏറെ നേരം അവളും അച്ഛനുമായി എന്തൊക്കെയോ സംസാരിച്ചു. എന്നെ ഓർത്തുള്ള വ്യാകുലതയായിരുന്നു അച്ഛന്റെ നെഞ്ചിൽ…. “
“ഓ.. ആ കിരൺ താനാണോ? ഇടയ്ക്ക് അഞ്ചു പറഞ്ഞിരുന്നു…. പക്ഷേ അന്നൊരു തവണ കണ്ടു പിരിഞ്ഞതല്ലേ നിങ്ങൾ, പിന്നെങ്ങനെ……” എന്നിലെ സംശയങ്ങൾ പിന്നെയും മൂർച്ചിച്ചു കൊണ്ടേയിരുന്നു..
“അന്നൊരു തവണയല്ല ആനന്ദ്, പിന്നേയും ഞങ്ങൾ കണ്ടു……. അന്നു കണ്ടു പിരിഞ്ഞിട്ട് ഏതാണ്ട് ഒരു 8, 9 മാസത്തിനു ശേഷം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച്… എനിക്ക് ട്രീറ്റ്മെന്റ് തുടങ്ങുന്നതിലേക്കായി പല ടെസ്റ്റുകളും ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു… അതിനായിട്ടാണ് അന്നെന്നെ അവിടെ admit ചെയ്തത്.., തൊട്ടടുത്ത bedൽ അന്ന് അഞ്ചു വായിരുന്നു കിടന്നിരുന്നത്… കണ്ടപാടെ അച്ഛനവളെ തിരിച്ചറിഞ്ഞു. സ്കൂളിൽ വെച്ചെന്തോ തല ചുറ്റി വീണു.., മൂക്കിൽ നിന്നും blood വന്നു എന്നൊക്കെ ഒപ്പമുണ്ടായിരുന്ന ടീച്ചർ പറഞ്ഞു…
Leukemia Symptoms ഉണ്ടെന്ന തോന്നലിൽ അവൾക്കും ധാരാളം ടെസ്റ്റുകൾക്കു വിധേയയാകേണ്ടി വന്നു. അന്നവിടെ നടത്തിയ ടെസ്റ്റുകളിൽ അവൾക്ക് രോഗമില്ലെന്നു സ്ഥിതീകരിച്ചു. തുടർന്നൊരു മൂന്നു ദിവസം അവളെന്റെ അടുത്ത bed ൽ തന്നെ ഉണ്ടായിരുന്നു. അച്ഛന് അവളെ വല്ലാതങ്ങ് ഇഷ്ടായി. അവരു രണ്ടാളുമായിരുന്നു കൂട്ട് . തമാശയും, കളിയും, ചിരിയുമായി….. ഒരു പാട് സംസാരിക്കും രണ്ടാളും. അവളുടെ അമ്മയാണ് എനിക്കും അച്ഛനും കൂടി food കൊണ്ടു വന്നിരുന്നത്. പുറത്തൂന്ന് ഭക്ഷണം വാങ്ങാൻ അവൾ അനുവതിച്ചിരുന്നില്ല. രണ്ടു ദിവസം കൊണ്ട് ഞങ്ങളുടെ കുടുബങ്ങളും പരസ്പരം അടുത്തു.. ഒന്നിച്ചാണ് അന്ന്, അവിടുന്നു ഞങ്ങൾ discharge ആയത്. പിന്നീടുള്ള ഞങ്ങളുടെ പ്രാർത്ഥനയിൽ അവളും ഉൾപ്പെട്ടു. ഇടയ്ക്ക് വീണ്ടും ചികിത്സാ കാര്യങ്ങൾക്കു ഇവിടേക്കു വന്നപ്പോൾ അമ്മയെയും കൂടെ കൂട്ടി…. അന്നവർക്ക് ചികിത്സയേക്കാൾ പ്രധാനം അച്ഛന്റെ വായാടിക്കുട്ടിയെ കാണുക എന്നതായിരുന്നു….
വിളിച്ചു ചോദിച്ച് address വെച്ച് വീടു കണ്ടു പിടിച്ചു.. പിന്നെ തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ ആ കൂടികാഴ്ച ഒരു പതിവാക്കി. അടിക്കടി വന്നു പോകാനുള്ള ബുദ്ധിമുട്ടു കാരണം എന്റെ exam കഴിഞ്ഞ് ഞങ്ങൾ ഇവിടെ താമസമാക്കി. Govt ഉദ്ധ്യോഹസ്തനായ അച്ഛന് transfer ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. അവളുടെ അച്ഛന്റെ കെയറോഫിൽ ഞങ്ങൾക്കൊരു വാടക വീടും ഏർപ്പാടാക്കി… അവളെന്നുമെനിക്കൊരു നല്ല സുഹൃത്തായിരുന്നു…. എപ്പോഴും നിന്നെ പറ്റി വാ തോരാണട് സംസാരിക്കും. എന്റെ ഈ രോഗകാര്യങ്ങൾക്കിടയിൽ എനിക്കും അച്ഛനും അമ്മയ്ക്കും അവളും കുടുബവും വലിയൊരു ആശ്വാസമായിരുന്നു.
പക്ഷേ +2 പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്ത് അവൾ പിന്നെയും തലചുറ്റി വീണു… അക്കാലത്ത് അടിക്കടി മൂക്കിൽ നിന്നും ചോര വരാറുണടായിരുന്നു.. പെട്ടെന്നുണ്ടാവുന്ന weight loss ഉം, join Pain നും……. അന്ന് ജനറൽ മെഡിസിനിലെ ഡോക്ടറുടെ അഭിപ്രായ പ്രകാരം. ഒരു ദിവസം എന്നോടൊപ്പം എന്നെ treat ചെയ്തിരുന്ന ഡോക്ടറെ കാണിക്കാൻ തീരുമാനിച്ചു.. പക്ഷേ കഴിഞ്ഞ തവണത്തേതു പോലെ അക്കുറി ആശ്വാസത്തിനു വകയുണ്ടായില്ല.. ടെസ്റ്റുകളെല്ലാം Positive ആയിരുന്നു… അവളും ഒരു രക്താർബുദരോഗിയാണന്ന് ഡോക്ടർമാർ വിധിയെഴുതി…. പക്ഷേ കഴിഞ്ഞ തവണത്തെ test ൽ കണ്ടെത്താൻ കഴിയാതെ പോയതെന്താണെന്ന് ഡോക്ടർക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല..
ആനന്ദ്, ഈ college ലേക്ക് എന്നേയും കൂട്ടുമ്പോൾ ഒരു കാര്യം മാത്രമേ അവൾ ആവശ്യപ്പെട്ടുള്ളൂ താൻ ഇതൊന്നും അറിയരുതെന്ന്…. അതിനു വേണ്ടിയാ എന്റെ കാര്യം പോലും അവൾ നിന്നോട് മറച്ചത്. നിന്നിലെ ചിരിയായിരുന്നു അവൾക്കു ജീവിക്കാൻ പ്രജോതനമായത്. അവളിലെ രോഗവിവരം അറിഞ്ഞാൽ തന്റെ മുഖത്തെ ചിരിമായുമോ എന്നു ഭയന്നിട്ടാ അവൾ……….
മരുന്നിൽ തീരുമെന്നു തന്നെയാ കരുതിയെ… പക്ഷേ 2 മാസമായിട്ടുള്ള result ൽ fast-growing കാണിക്കുന്നു.. chemotherapy യും Stem- cell transplantation നും ആവശ്യമായ് വരാം.
അവളിലും രൂപ വ്യത്യാസമുണ്ടാകുമെന്നതുകൊണ്ട് ഇനിയും തന്നോട് മറക്കുന്നതിൽ അർത്ഥമില്ല.. പലകുറി പറയാൻ ശ്രമിച്ചതാണ് അവൾ പക്ഷേ കഴിഞ്ഞില്ല…… തന്നെ ഒഴിവാക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. ഇന്നിപ്പൊ ആ ബാധ്യത എന്നെ ഏൽപ്പിച്ചിട്ടാണ് അവൾ വീട്ടിലേക്ക് പോയത്.”
ആകെ തളർന്നിരുന്ന എന്നോട് ചേർന്ന് അവൻ ഇരുന്നു. ഒന്നുമറിയാതെ ഞാൻ കാട്ടി കൂട്ടിയതും അവളിൽ പഴി ചുമത്തിയതും എന്തിനേറെ…. മുഖമടച്ചു തല്ലിയതും മാത്രമായിരുന്നൂ എന്റെ നെഞ്ചിൽ…. അന്ന് അവനു മുന്നിലിരുന്ന് വാവിട്ടു കരഞ്ഞു പോയീ ഞാൻ….
എന്നെ ആശ്വസിപ്പിക്കുമ്പോഴും അവനാവശ്യപ്പെട്ടത് അവളുടെ മുന്നിൽ തളരരുതെന്നായിരുന്നു…. അമ്മയൊടൊക്കെ പറഞ്ഞ് ഞാൻ ഒത്തിരീ കരഞ്ഞു… അന്ന് അമ്മ പറഞ്ഞത്. ” സ്വയം തളർന്നു പോകാതിരിക്കാൻ ഒപ്പം ചേർത്തു നിർത്തുന്നൊരു കൂട്ടാണ് ആവൾക്കിപ്പൊ ആവശ്യം… നീ ഉണ്ടാവണം അവൾടെ കൂടെ. ” എന്നായിരുന്നു. അന്നാ രാത്രിയിൽ കിരണിനൊപ്പം അമ്മയേയും കൂട്ടി ഞാനവൾടെ വീട്ടിലേക്കു പോയി. ഞങ്ങൾക്കിടയിലെ തെറ്റിധാരണകളെല്ലാം അവളുടെ അച്ഛനോട് പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ അവൾക്കൊരു താങ്ങാവാൻ നീയുണ്ടാവണമെന്നേ് ആ അച്ഛനും പറയാനുണ്ടായുള്ളൂ… അന്നവിടെ വെച്ച് അവളെ മാറോടണച്ച് ആശ്വസിപ്പിക്കുമ്പോഴും, ആ കണ്ണു തുടയ്ക്കുമ്പോഴും, മനസ്സിലോർത്തത് ഒന്നു മാത്രം….. നാലു വർഷം മുൻപ് ചേർത്തു പിടിച്ച അവളെ മരണത്തിനു പോലും വിട്ടു കൊടുക്കില്ല എന്നായിരുന്നു. chemo തുടങ്ങുന്നതിനു മുൻപ് എന്നാൽ കഴിയും വിധം ഞാനവൾക്ക് മനോധൈര്യം പകർന്നു.. യാത്ര ചെയ്യാനിഷ്ടപ്പെട്ടിരുന്ന അവളെ പല സ്ഥലങ്ങളിലേക്കു കൂട്ടിക്കൊണ്ട് പോയി. പലപ്പോഴും കിരണിനേയും ഒപ്പം കൂട്ടി…
പിന്നെ പതിയെ പതിയെ അവളിലെ മുടികൊഴിയുന്നതും, ശരീരം മെലിയുന്നതും, തൊലി ചുളിയുന്നതും, കറുക്കുന്നതും,ചിരി മായുന്നതും, രുചിയില്ലാതായതും.. വേദനകൊണ്ടവൾ നിലത്തു വീണു പുളയുന്നതും അടുത്തു നിന്നു ഞാൻ കണ്ടൂ. പ്രാർത്ഥനയ്ക്കും മരുന്നിനും വിധിയെ തിരുത്താൻ കഴിഞ്ഞില്ല . ഒരായുസ്സിൽ കൊടുത്തു തീർക്കേണ്ടിയിരുന്ന സ്നേഹവും സന്തോഷവും എല്ലാരും ചേർന്ന് അവൾക്കു ഒരുമിച്ചു നൽകിയതിനാലാവാം….. ഒക്കെയും വിട്ടെറിഞ്ഞ് നേരത്തേ അവൾ പോയി.
അവസാനമായവൾ എല്ലാവരോടും ആവശ്യപ്പെട്ടത്ത് ആനന്ദിനൊരു പുതിയ ജീവിതം തേടിക്കൊടുക്കണമെന്നായിരുന്നൂ… അന്നാ മരണക്കിടക്കയിൽ അവൾ എന്നെ ഏൽപ്പിച്ച മഞ്ഞ വർണ്ണ കടലാസിനാൽ പൊതിയപ്പെട്ട ആ Gift box, അതെന്റെ പുതിയ ജീവിത സഖിക്കു വേണ്ടിയായിരുന്നു….’ അച്ഛനെയും അമ്മയേയും നോക്കിക്കോണേ ആനന്ദേ….. ‘എന്നു പറയുമ്പോൾ അവളുടെ കണ്ണിൽ എന്നോട്ടുള്ള വിശ്വാസം മാത്രമേ ഞാൻ കണ്ടുള്ളൂ.
മരണത്തെ അവൾ ഭയന്നിരുന്നില്ല…. നഷ്ടപ്പെടുന്നതിനെയോർത്തവൾക്ക് വ്യാകുലതകളില്ലായിരുന്നു. അവസാനം വരെയു കാത്തു സൂക്ഷിച്ച ആ ചുണ്ടിലെ പുഞ്ചിരി ധാരാളം മതിയായിരുന്നു ഒരായുസ്സു മുഴുവൻ അവൾക്കു വേണ്ടി ജീവിച്ചു മരിക്കാൻ.